പുതു ജീവനായുള്ള അവസാനയാത്ര വിഫലമായി, സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് (37) യാത്രയായി.
'സൂഫിയും സുജാതയും ' ചിത്രത്തിന്റെ സംവിധായകനായിരുന്ന ഷാനവാസിന്റെ അന്ത്യം രാത്രി 10 15 ഓടെ എറണാകുളത്തെ ആസ്റ്റർമെഡിസിറ്റിയിലായിരുന്നു.
അട്ടപ്പാടിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ കോയമ്പത്തൂര്‍ കെ ജി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കോയമ്പത്തൂരിൽ നിന്ന് രാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്. ജീവൻ നിലനിർത്തിയിരുന്നത് വെൻറിലേറ്റർ സഹായത്തോടെയായിരുന്നു.
ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാൻ വഴി നീളെ ക്രമീകരണങ്ങളൊക്കി നാടും കൂടെ നിന്നു.
എന്നാൽ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കി 10.15 ഓടെ അദ്ദേഹം അന്തരിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്.
ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ മുഖ്യ വേഷത്തിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഷാനവാസ്.
മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ് 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ കരി
നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പുരസ്‍കാരങ്ങൾ നേടിയിരുന്നു. പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു ഷാനവാസ്.
ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.
ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു.
director shanavas, kerala, shanavas naranipuzha, soofiyum sujathayum
0 comments:
Post a Comment